ന്യൂഡൽഹി: സോവിയറ്റ് നിർമിത മിഗ്-21 വിമാനങ്ങളുടെ സേവനം 2025-ഓടെ പൂർണമായും നിർത്തലാക്കാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു.
സേനയിൽ അവശേഷിക്കുന്ന നാല് മിഗ്-21 സ്ക്വാഡ്രനുകളും മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി സേവനം അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശ്രീനഗർ ആസ്ഥാനമായുള്ള "സ്വോഡ് ആംസ്-സക്വാഡ്രൻ 51' രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് ഈ നീക്കത്തിന്റെ ഭാഗമായിയാണ്. ബാലാക്കോട്ട് വ്യോമാക്രമണത്തിലെ വീരനായകൻ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഉൾപ്പെടെയുള്ളവർ സേവനം ചെയ്യുന്ന സക്വാഡ്രനാണിത്.
സോവിയറ്റ് യൂണിയനിൽ നിന്ന് 1963-ലാണ് ഇന്ത്യ ആദ്യമായി മിഗ്-21 വാങ്ങുന്നത്. പല ഘട്ടങ്ങളിലായി 874 മിഗ്-21 വിമാനങ്ങൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
കാലപ്പഴക്കം മൂലം അടുത്ത നാളുകളിൽ നിരവധി മിഗ്-21 വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. വ്യാഴായ്ച വൈകിട്ട് രാജസ്ഥാനിലെ ബാർമറിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ അപകടമാണ് ഈ പരന്പരയിലെ ഏറ്റവും പുതിയ സംഭവം.
സേനയിൽ അവശേഷിക്കുന്ന നാല് മിഗ്-21 സ്ക്വാഡ്രനുകളും മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി സേവനം അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശ്രീനഗർ ആസ്ഥാനമായുള്ള "സ്വോഡ് ആംസ്-സക്വാഡ്രൻ 51' രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് ഈ നീക്കത്തിന്റെ ഭാഗമായിയാണ്. ബാലാക്കോട്ട് വ്യോമാക്രമണത്തിലെ വീരനായകൻ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഉൾപ്പെടെയുള്ളവർ സേവനം ചെയ്യുന്ന സക്വാഡ്രനാണിത്.
സോവിയറ്റ് യൂണിയനിൽ നിന്ന് 1963-ലാണ് ഇന്ത്യ ആദ്യമായി മിഗ്-21 വാങ്ങുന്നത്. പല ഘട്ടങ്ങളിലായി 874 മിഗ്-21 വിമാനങ്ങൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
കാലപ്പഴക്കം മൂലം അടുത്ത നാളുകളിൽ നിരവധി മിഗ്-21 വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. വ്യാഴായ്ച വൈകിട്ട് രാജസ്ഥാനിലെ ബാർമറിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ അപകടമാണ് ഈ പരന്പരയിലെ ഏറ്റവും പുതിയ സംഭവം.