കോല്‍ക്കത്ത: ബംഗാളില്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. പാര്‍ഥാ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ പണം നിറച്ച നാലു ആഡംബരക്കാറുകള്ക്കായാണ് ഇഡി തിരച്ചില്‍ തുടരുന്നത്.
ഔഡി എ ഫോര്‍, ഹോണ്ടാ സിറ്റി, ഹോണ്ടാ സിആര്‍വി, മെഴ്സിഡെസ് ബെന്‍സ് എന്നീ നാലു കാറുകളില്‍ ഇവര്‍ പണം നിറച്ച് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. വാഹനങ്ങള്‍ കണ്ടെത്താന്‍ ഇഡി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
50 കോടി രൂപയും 5 കിലോ സ്വര്‍ണവുമാണ് ഇവരുടെ രണ്ട് ഫ്ലാറ്റുകളില്‍നിന്നായി ഇഡി നേരത്തെ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണവും പണവും മന്ത്രിയുടേതാണെന്നു അര്‍പ്പിത സമ്മതിച്ചിരുന്നു. മുഖര്‍ജിയെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു മേഴ്സിഡസ് കാര്‍ മാത്രമാണ് ഇഡി കസ്റ്റഡിയിലെടുത്തത്.
ഔഡി എ ഫോര്‍, ഹോണ്ടാ സിറ്റി, ഹോണ്ടാ സിആര്‍വി, മെഴ്സിഡെസ് ബെന്‍സ് എന്നീ നാലു കാറുകളില്‍ ഇവര്‍ പണം നിറച്ച് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. വാഹനങ്ങള്‍ കണ്ടെത്താന്‍ ഇഡി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
50 കോടി രൂപയും 5 കിലോ സ്വര്‍ണവുമാണ് ഇവരുടെ രണ്ട് ഫ്ലാറ്റുകളില്‍നിന്നായി ഇഡി നേരത്തെ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണവും പണവും മന്ത്രിയുടേതാണെന്നു അര്‍പ്പിത സമ്മതിച്ചിരുന്നു. മുഖര്‍ജിയെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു മേഴ്സിഡസ് കാര്‍ മാത്രമാണ് ഇഡി കസ്റ്റഡിയിലെടുത്തത്.