നഗർകർണൂൽ: തെലുങ്കാനയിൽ ജലവിതരണ പദ്ധതിയുടെ നിർമാണത്തിനിടെ ക്രെയിൻ തുരങ്കത്തിലേക്ക് പൊട്ടിവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈസ്റ്റ് ഗോദാവരി സ്വദേശിയായ സീനു(35), ജാർഖണ്ഡ് സ്വദേശി ഭോലോനാഥ്(40), ബിഹാർ സ്വദേശികളായ പ്രവീണ്‍, കമലേഷ്, സോനു കുമാർ എന്നിവരാണ് മരിച്ചത്.
നഗർകർണൂൽ മേഖലയിലെ യെല്ലൂരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പലമുരു രംഗ റെഡി ജലവിതരണ പദ്ധതിയുടെ നിർമാണ സ്ഥലത്താണ് ഇന്ന് പുലർച്ചെ അപകടം സംഭവിച്ചത്. 100 അടി താഴ്ചയുള്ള തുരങ്കത്തിൽ നിർമാണ ജോലി നടക്കുന്നതിനിടെയാണ് ഏഴ് തൊഴിലാളികളെ വഹിച്ച ക്രെയിൻ പൊട്ടിവീണത്.
തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ മറ്റൊരു ക്രെയിനിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഹൈദരാബാദിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈസ്റ്റ് ഗോദാവരി സ്വദേശിയായ സീനു(35), ജാർഖണ്ഡ് സ്വദേശി ഭോലോനാഥ്(40), ബിഹാർ സ്വദേശികളായ പ്രവീണ്‍, കമലേഷ്, സോനു കുമാർ എന്നിവരാണ് മരിച്ചത്.
നഗർകർണൂൽ മേഖലയിലെ യെല്ലൂരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പലമുരു രംഗ റെഡി ജലവിതരണ പദ്ധതിയുടെ നിർമാണ സ്ഥലത്താണ് ഇന്ന് പുലർച്ചെ അപകടം സംഭവിച്ചത്. 100 അടി താഴ്ചയുള്ള തുരങ്കത്തിൽ നിർമാണ ജോലി നടക്കുന്നതിനിടെയാണ് ഏഴ് തൊഴിലാളികളെ വഹിച്ച ക്രെയിൻ പൊട്ടിവീണത്.
തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ മറ്റൊരു ക്രെയിനിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഹൈദരാബാദിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.