സരണ്‍: മധ്യപ്രദേശിലെ സരണ്‍ മേഖലയിൽ ഒറ്റ സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ നടപടിയെടുത്ത് സർക്കാർ.
ജില്ലാ പ്രതിരോധ കുത്തിവയ്പ്പ് മേൽനോട്ട ഉദ്യോഗസ്ഥനായ ഡോക്ടർ ശോഭാറാം റോഷനെ കളക്ടർ സസ്പെൻഡ് ചെയ്തു.
സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യേണ്ട ഉദ്യോഗസ്ഥന് വീഴ്ച പറ്റി എന്ന് കണ്ടെത്തിയതിനാലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
സാഗർ മേഖലയിലെ ജെയിൻ പബ്ലിക്ക് സ്കൂളിൽ ഇന്നലെയാണ് 30 വിദ്യാർഥികൾക്ക് ജിതേന്ദ്ര എന്ന ആരോഗ്യ പ്രവർത്തകൻ ഒരൊറ്റ സൂചി ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകിയത്.
ജില്ലാ പ്രതിരോധ കുത്തിവയ്പ്പ് മേൽനോട്ട ഉദ്യോഗസ്ഥനായ ഡോക്ടർ ശോഭാറാം റോഷനെ കളക്ടർ സസ്പെൻഡ് ചെയ്തു.
സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യേണ്ട ഉദ്യോഗസ്ഥന് വീഴ്ച പറ്റി എന്ന് കണ്ടെത്തിയതിനാലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
സാഗർ മേഖലയിലെ ജെയിൻ പബ്ലിക്ക് സ്കൂളിൽ ഇന്നലെയാണ് 30 വിദ്യാർഥികൾക്ക് ജിതേന്ദ്ര എന്ന ആരോഗ്യ പ്രവർത്തകൻ ഒരൊറ്റ സൂചി ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകിയത്.