തിരുവനന്തപുരം: ആഴിമലയിലെ കിരൺ കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പെൺ സുഹൃത്തിന്‍റെ സഹോദരൻ അറസ്റ്റിൽ. കിരൺ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവ് രാജേഷ് അറസ്റ്റിലായിരുന്നു.
തട്ടിക്കൊണ്ടുപോയ കേസിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്. അതേസമയം, കഴിഞ്ഞ ദിവസം തമിഴ്നാട് കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിളും അമ്മ മിനിയുടെ രക്തസാമ്പിളുമായി തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ ഒന്നാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പരിശോധനാഫലം കോടതിക്ക് കൈമാറിയിരുന്നു.
തട്ടിക്കൊണ്ടുപോയ കേസിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്. അതേസമയം, കഴിഞ്ഞ ദിവസം തമിഴ്നാട് കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിളും അമ്മ മിനിയുടെ രക്തസാമ്പിളുമായി തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ ഒന്നാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പരിശോധനാഫലം കോടതിക്ക് കൈമാറിയിരുന്നു.