ന്യൂഡൽഹി: രാഷ്ട്രപത്നി പ്രസ്താവന വിവാദമായതോടെ ഇക്കാര്യങ്ങൾ ലോക്സഭയിൽ വിശദീകരിക്കാൻ അവസരം വേണമെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ഇക്കാര്യം ചൂണ്ടിക്കാട്ടി അധീർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി.
അതേസമയം അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രസ്താവനയ്ക്കെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ഭരണകക്ഷിയായ ബിജെപി ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ഗോത്രവർഗ പ്രസിഡന്റിനെ അപമാനിച്ചതിനു സോണിയാ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ പറഞ്ഞു.
ആദ്യ വനിത ഗോത്രവർഗ പ്രസിഡന്റിനെ രാജ്യം മുഴുവൻ ആഘോഷിക്കുന്ന സമയത്ത് കോൺഗ്രസിന്റെ ബോധപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നു ഇതെന്ന് രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധത്തിനാണ് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ലോക്സഭയും തടസപ്പെട്ടു.
അതേസമയം അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രസ്താവനയ്ക്കെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ഭരണകക്ഷിയായ ബിജെപി ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ഗോത്രവർഗ പ്രസിഡന്റിനെ അപമാനിച്ചതിനു സോണിയാ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ പറഞ്ഞു.
ആദ്യ വനിത ഗോത്രവർഗ പ്രസിഡന്റിനെ രാജ്യം മുഴുവൻ ആഘോഷിക്കുന്ന സമയത്ത് കോൺഗ്രസിന്റെ ബോധപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നു ഇതെന്ന് രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധത്തിനാണ് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ലോക്സഭയും തടസപ്പെട്ടു.