+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധീർ രഞ്ജൻ ചൗധരിയുടെ "രാഷ്ട്രപത്നി' പരാമർശം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി "രാഷ്ട്രപത്നി' എന്ന് വിളിച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി.
അധീർ രഞ്ജൻ ചൗധരിയുടെ
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി "രാഷ്ട്രപത്നി' എന്ന് വിളിച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പാർലമെന്‍റിനകത്തും പുറത്തും വിഷയം ഉന്നയിച്ച് ബിജെപി പ്രതിഷേധിച്ചു. കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബിജെപി എംപിമാർ നോട്ടീസ് നൽകി.

കോണ്‍ഗ്രസിന് ആദിവാസി വിരുദ്ധ മനോഭാവമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ മുതൽ കോണ്‍ഗ്രസ് നിരന്തരം അപകീർത്തികരമായ പരാമർശങ്ങളാണ് നടത്തുന്നത്. അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയിൽ സോണിയ ഗാന്ധിയും കോണ്‍ഗ്രസും മാപ്പു പറയണമെന്നും സ്മൃതി ഇറാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.

രാഷ്ട്രപത്നി പ്രസ്താവനയിൽ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമനും ആവശ്യപ്പെട്ടു. തുടർന്നു ബിജെപി എംപിമാർ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ ലോക്സഭ 12 വരെ നിർത്തിവച്ചു.

പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാർ പാർലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചിരുന്നു. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധീർ രഞ്ജൻ ചൗധരി വിവാദ പരാമർശം നടത്തിയത്.

അതേസമയം താൻ ക്ഷമ ചോദിക്കുന്ന പ്രശ്നമില്ലെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. താൻ അബദ്ധത്തിൽ രാഷ്ട്രപത്നി എന്ന് പറഞ്ഞതാണ്. വിഷയത്തിൽ മാപ്പ് പറയുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രസ്താവന വിവാദമാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണെന്നും ചൗധരി കൂട്ടിച്ചേർത്തു.
More in Latest News :