ന്യൂഡൽഹി: അഖിലേന്ത്യ നീറ്റ് ക്വോട്ടയിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് എട്ടു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഓഗസ്റ്റ് രണ്ടിന് വാദം കേൾക്കും. ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നീറ്റ് പിജി 2021-22 അധ്യയന വർഷത്തേക്കുള്ള കൗണ്‍സലിംഗ് നടത്താൻ കഴിഞ്ഞ ജനുവരി ഏഴിന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. അഖിലേന്ത്യ നീറ്റ് പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനവും സംവരണം ഏർപ്പെടുത്തിയത് ഈ അധ്യയന വർഷം നടപ്പാക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
സാന്പത്തിക സംവരണത്തിന് എട്ടു ലക്ഷം രൂപ വാർഷിക കുടുംബ വരുമാന പരിധി നിശ്ചയിച്ചതും ഈ വർഷത്തേക്ക് അനുവദിച്ചിരുന്നു.
നീറ്റ് പിജി 2021-22 അധ്യയന വർഷത്തേക്കുള്ള കൗണ്‍സലിംഗ് നടത്താൻ കഴിഞ്ഞ ജനുവരി ഏഴിന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. അഖിലേന്ത്യ നീറ്റ് പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനവും സംവരണം ഏർപ്പെടുത്തിയത് ഈ അധ്യയന വർഷം നടപ്പാക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
സാന്പത്തിക സംവരണത്തിന് എട്ടു ലക്ഷം രൂപ വാർഷിക കുടുംബ വരുമാന പരിധി നിശ്ചയിച്ചതും ഈ വർഷത്തേക്ക് അനുവദിച്ചിരുന്നു.