തിരുവനന്തപുരം: കയർ ഫാക്ടറി തൊഴിലാളികളുടെ വേതന ഘടന പരിഷ്ക്കരിക്കാൻ തീരുമാനമായി. വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം. പുതിയ കൂലി നിരക്കുകൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
കയറ്റുമതി പ്രതിനിധികൾ മുന്നോട്ടുവെച്ച ആശയങ്ങളും നിർദ്ദേശങ്ങളും ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, കയർ വ്യവസായത്തിലെ വേതനഘടന മറ്റു മേഖലകളിലെ പോലെ പുന:ക്രമീകരിക്കാനാണ് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ചർച്ചയുടെ അടിസ്ഥാനത്തിൽ നിത്യവേതന മേഖലയിൽ ജോലി ചെയ്യുന്ന പുരുഷ തൊഴിലാളിക്ക് നിലവിൽ ലഭിക്കുന്ന കൂലിയായ 748.11 രൂപയുടെ കൂടെ 67.33 രൂപ വർധിപ്പിച്ച് 815.44 രൂപയായി നിജപ്പെടുത്തി. സ്ത്രീ തൊഴിലാളിക്ക് നിലവിൽ ലഭിക്കുന്ന കൂലിയായ 624.66 രൂപക്കൊപ്പം 56.22 രൂപ കൂടി ചേർത്ത് ആകെ 680.88 രൂപയായുമാണ് നിജപ്പെടുത്തിയത്.
കയർ വ്യവസായത്തിലെ മറ്റു സമസ്ത മേഖലയിലും കൂലിഘടന പരിഷ്ക്കരിക്കുന്നതിനും തീരുമാനിച്ചു. പുതിയ ഡിഎ വ്യവസ്ഥകൾ നിശ്ചയിക്കുന്നതിന് ഒരു സബ്കമ്മറ്റിയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു.
കയറ്റുമതി പ്രതിനിധികൾ മുന്നോട്ടുവെച്ച ആശയങ്ങളും നിർദ്ദേശങ്ങളും ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, കയർ വ്യവസായത്തിലെ വേതനഘടന മറ്റു മേഖലകളിലെ പോലെ പുന:ക്രമീകരിക്കാനാണ് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ചർച്ചയുടെ അടിസ്ഥാനത്തിൽ നിത്യവേതന മേഖലയിൽ ജോലി ചെയ്യുന്ന പുരുഷ തൊഴിലാളിക്ക് നിലവിൽ ലഭിക്കുന്ന കൂലിയായ 748.11 രൂപയുടെ കൂടെ 67.33 രൂപ വർധിപ്പിച്ച് 815.44 രൂപയായി നിജപ്പെടുത്തി. സ്ത്രീ തൊഴിലാളിക്ക് നിലവിൽ ലഭിക്കുന്ന കൂലിയായ 624.66 രൂപക്കൊപ്പം 56.22 രൂപ കൂടി ചേർത്ത് ആകെ 680.88 രൂപയായുമാണ് നിജപ്പെടുത്തിയത്.
കയർ വ്യവസായത്തിലെ മറ്റു സമസ്ത മേഖലയിലും കൂലിഘടന പരിഷ്ക്കരിക്കുന്നതിനും തീരുമാനിച്ചു. പുതിയ ഡിഎ വ്യവസ്ഥകൾ നിശ്ചയിക്കുന്നതിന് ഒരു സബ്കമ്മറ്റിയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു.