ന്യൂഡൽഹി: തീഹാർ ജയിലിൽ നിരാഹാരം അനുഷ്ഠിച്ച് വരികയായിരുന്ന കാഷ്മീരി വിഘടനവാദി നേതാവ് യാസീൻ മാലികിനെ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവപര്യന്തം ഏകാന്ത തടവുശിക്ഷ അനുഭവിക്കുന്ന മാലിക് കാഷ്മീരിലെ നിരവധി തീവ്രവാദക്കേസുകളിൽ പ്രതിയാണ്.
താൻ പ്രതിയായ കേസുകളിൽ ശരിയായ രീതിയിലല്ല അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ച് ശനിയാഴ്ച മുതൽ മാലിക് ജയിലിൽ നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്നു. മൂന്ന് ദിവസമായി മാലിക്കിന് ജയിലിൽ ഐവി ഫ്ളൂയിഡ് നൽകുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാൽ ആശുപ്രതിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
2017-ൽ തീവ്രവാദ സംഘടനകൾക്ക് പണം കൈമാറി എന്ന കേസിൽ 2019 മുതൽ
കസ്റ്റഡിയിലാണ് മാലിക്.
ജീവപര്യന്തം ഏകാന്ത തടവുശിക്ഷ അനുഭവിക്കുന്ന മാലിക് കാഷ്മീരിലെ നിരവധി തീവ്രവാദക്കേസുകളിൽ പ്രതിയാണ്.
താൻ പ്രതിയായ കേസുകളിൽ ശരിയായ രീതിയിലല്ല അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ച് ശനിയാഴ്ച മുതൽ മാലിക് ജയിലിൽ നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്നു. മൂന്ന് ദിവസമായി മാലിക്കിന് ജയിലിൽ ഐവി ഫ്ളൂയിഡ് നൽകുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാൽ ആശുപ്രതിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
2017-ൽ തീവ്രവാദ സംഘടനകൾക്ക് പണം കൈമാറി എന്ന കേസിൽ 2019 മുതൽ
കസ്റ്റഡിയിലാണ് മാലിക്.