തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികൾക്കും ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബർ 14ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ , കെ. അജിത്, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.
കുറ്റപത്രം വായിച്ചു കേൾക്കാനായി നിരവധി തവണ കോടതിയിൽ ഹാജരാകാൻ പ്രതികളോട് നിർദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതികൾക്ക് ഹാജരാകാൻ അവസാന അവസരം കോടതി നൽകിയിട്ടുള്ളത്.
തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ , കെ. അജിത്, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.
കുറ്റപത്രം വായിച്ചു കേൾക്കാനായി നിരവധി തവണ കോടതിയിൽ ഹാജരാകാൻ പ്രതികളോട് നിർദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതികൾക്ക് ഹാജരാകാൻ അവസാന അവസരം കോടതി നൽകിയിട്ടുള്ളത്.