കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി. ജനപ്രാതിനിധ്യ നിയമപ്രകാരം എംഎൽഎയ്ക്ക് അയോഗ്യത കൽപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.
എംഎൽഎ സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും ഈ ഹർജികൾ തള്ളണമെന്നും അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. ഹർജിയിൽ നിയമപ്രശ്നം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിയ്ക്ക് നിർദ്ദേശം നൽകിയ കോടതി ഹർജികൾ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി. ബിജുവാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
എംഎൽഎ സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും ഈ ഹർജികൾ തള്ളണമെന്നും അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. ഹർജിയിൽ നിയമപ്രശ്നം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിയ്ക്ക് നിർദ്ദേശം നൽകിയ കോടതി ഹർജികൾ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി. ബിജുവാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.