തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം പരിഷ്കരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചു. വിഷയത്തില്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
നിലവില്‍ 90,000 രൂപയാണ് മന്ത്രിമാരുടെ ശന്പളം. എംഎൽഎമാർക്ക് 70,000 രൂപയും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചതിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്.
എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ട് ലഭിക്കുന്ന ആറു മാസത്തിനുള്ളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
നിലവില്‍ 90,000 രൂപയാണ് മന്ത്രിമാരുടെ ശന്പളം. എംഎൽഎമാർക്ക് 70,000 രൂപയും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചതിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്.
എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ട് ലഭിക്കുന്ന ആറു മാസത്തിനുള്ളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.