പാലക്കാട്: പത്തിരിപാലയിൽ സ്കൂള്‍ വിദ്യാര്‍ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐയുടെ പ്രകടനത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. അനുമതിയില്ലാതെ കുട്ടികളെ കൊണ്ടുപോയ സംഭവം ഗൗരവത്തോടെ കാണുന്നെന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു. വിവരം അന്വേഷിക്കാൻ രാവിലെ സ്കൂളിലെത്തിയെ രക്ഷിതാക്കളും പിടിഎ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പാലക്കാട് പത്തിരിപാല ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളെയാണ് പ്രകടനത്തിന് കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടികളെ ബിരിയാണി വാങ്ങിതരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. റോഡ് മാസ്റ്റര്‍ എന്ന ബസിലാണ് കുട്ടികളെ പ്രകടനത്തിന് കൊണ്ടുപോയത്. എന്നാല്‍ ബിരിയാണി വാങ്ങി നല്‍കിയില്ലെന്നും കുട്ടികള്‍ പറഞ്ഞു.
സ്കൂളിലെത്താതിരുന്ന കുട്ടികളുടെ ലിസ്റ്റ് അധ്യാപകര്‍ രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂള്‍ ഗേറ്റിനു മുമ്പില്‍ രക്ഷിതാക്കള്‍ വിട്ടിട്ടുപോയ കുട്ടികളെയാണ് എസ്എഫ്ഐക്കാര്‍ വിളിച്ചുകൊണ്ടുപോയതെന്നാണ് വിവരം.
അതേസമയം കുട്ടികള്‍ പ്രകടനത്തില്‍ പങ്കെടുത്തത് സകൂളിന്റെ അറിവോടെയല്ലെന്നു പ്രധാനഅധ്യാപിക പറഞ്ഞു. കുട്ടികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചത് തെറ്റാണെന്നും അധ്യാപിക പറഞ്ഞു. ചില അധ്യാപകരുടെ അറിവോടെയാണ് കുട്ടികളെ കൊണ്ടുപോയതെന്നു കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചിരുന്നു.
പാലക്കാട് പത്തിരിപാല ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളെയാണ് പ്രകടനത്തിന് കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടികളെ ബിരിയാണി വാങ്ങിതരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. റോഡ് മാസ്റ്റര്‍ എന്ന ബസിലാണ് കുട്ടികളെ പ്രകടനത്തിന് കൊണ്ടുപോയത്. എന്നാല്‍ ബിരിയാണി വാങ്ങി നല്‍കിയില്ലെന്നും കുട്ടികള്‍ പറഞ്ഞു.
സ്കൂളിലെത്താതിരുന്ന കുട്ടികളുടെ ലിസ്റ്റ് അധ്യാപകര്‍ രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂള്‍ ഗേറ്റിനു മുമ്പില്‍ രക്ഷിതാക്കള്‍ വിട്ടിട്ടുപോയ കുട്ടികളെയാണ് എസ്എഫ്ഐക്കാര്‍ വിളിച്ചുകൊണ്ടുപോയതെന്നാണ് വിവരം.
അതേസമയം കുട്ടികള്‍ പ്രകടനത്തില്‍ പങ്കെടുത്തത് സകൂളിന്റെ അറിവോടെയല്ലെന്നു പ്രധാനഅധ്യാപിക പറഞ്ഞു. കുട്ടികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചത് തെറ്റാണെന്നും അധ്യാപിക പറഞ്ഞു. ചില അധ്യാപകരുടെ അറിവോടെയാണ് കുട്ടികളെ കൊണ്ടുപോയതെന്നു കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചിരുന്നു.