തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ഇപ്പോൾ നിവർന്ന് നിൽക്കുന്ന ഊന്നുവടി കോണ്‍ഗ്രസിനോ യുഡിഎഫിനോ വേണ്ടെന്ന് സതീശൻ പരിഹസിച്ചു. അത് ബിജെപി സർക്കാർ നൽകിയതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിൽവർലൈനിൽ മുഖ്യമന്ത്രിക്ക് നിലപാട് മാറ്റം ഉണ്ടായി. എന്തിന് വേണ്ടിയായിരുന്നു ഭൂമി ഏറ്റെടുക്കൽ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ അനാവശ്യ ധൃതി കാട്ടിയത് അഴിമതി ലക്ഷ്യമിട്ടാണ്. ഒരു കാരണവശാലും സിൽവർലൈൻ കേരളത്തിൽ നടപ്പാക്കില്ല. അതിന് യുഡിഎഫ് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് ദൗർബല്യം ഉണ്ട്. അത് പരിഹരിക്കാനാണ് ശ്രമമെന്നും സതീശൻ കൂട്ടിച്ചേർത്തു.
സ്വന്തമായി നിവര്‍ന്ന് നില്ക്കാന് കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. അവര്‍ക്ക് പറ്റിയ ഊന്നുവടി എല്‍ഡിഎഫില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെയായിരുന്നു സതീശന്റെ മറുപടി.
സിൽവർലൈനിൽ മുഖ്യമന്ത്രിക്ക് നിലപാട് മാറ്റം ഉണ്ടായി. എന്തിന് വേണ്ടിയായിരുന്നു ഭൂമി ഏറ്റെടുക്കൽ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ അനാവശ്യ ധൃതി കാട്ടിയത് അഴിമതി ലക്ഷ്യമിട്ടാണ്. ഒരു കാരണവശാലും സിൽവർലൈൻ കേരളത്തിൽ നടപ്പാക്കില്ല. അതിന് യുഡിഎഫ് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് ദൗർബല്യം ഉണ്ട്. അത് പരിഹരിക്കാനാണ് ശ്രമമെന്നും സതീശൻ കൂട്ടിച്ചേർത്തു.
സ്വന്തമായി നിവര്‍ന്ന് നില്ക്കാന് കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. അവര്‍ക്ക് പറ്റിയ ഊന്നുവടി എല്‍ഡിഎഫില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെയായിരുന്നു സതീശന്റെ മറുപടി.