മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വാക്കുകളിലൂടെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ.
ശിവസേന മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഷിൻഡെ പാർട്ടിയെ ചതിച്ചുവെന്നും തന്റെ അനാരോഗ്യം മുതലെടുത്തുവെന്നും ഉദ്ധവ് പ്രസ്താവിച്ചു.
ആഭ്യന്തര കലാപത്തിലൂടെ ശിവസേനയിൽ വിള്ളൽ വീഴ്ത്തുകയും മഹാ വികാസ് അഖാഡി സർക്കാരിന്റെ പതനത്തിന് കാരണമാവുകയും ചെയ്ത ഷിൻഡെ പക്ഷം "ചീഞ്ഞ ഇല'യാണെന്ന് അദേഹം പറഞ്ഞു.
ഷിൻഡെ പക്ഷം ശിവസേന സഥാപകൻ ബാൽ താക്കറെയുടെ ചിത്രം വോട്ട് തേടാനായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഉദ്ധവ്, ഏവരും രാഷ്ട്രീയത്തിൽ സ്വന്തം മാതാപിതാക്കളുടെ ചിത്രം ഉപയോഗിക്കണമെന്ന് പ്രസ്താവിച്ചു. തന്റെ അച്ഛനെ തട്ടിയെടിക്കേണ്ട ആവശ്യം എന്താണെന്നും അദേഹം ചോദിച്ചു.
താൻ ഉൾപ്പെടുന്ന താക്കറെ കുടുംബത്തിൽ നിന്ന് ശിവസേനയെ അടർത്തിമാറ്റുന്നത് ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസിൽ നിന്ന് അകറ്റുന്നത് പോലെയാണെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
ശിവസേന മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഷിൻഡെ പാർട്ടിയെ ചതിച്ചുവെന്നും തന്റെ അനാരോഗ്യം മുതലെടുത്തുവെന്നും ഉദ്ധവ് പ്രസ്താവിച്ചു.
ആഭ്യന്തര കലാപത്തിലൂടെ ശിവസേനയിൽ വിള്ളൽ വീഴ്ത്തുകയും മഹാ വികാസ് അഖാഡി സർക്കാരിന്റെ പതനത്തിന് കാരണമാവുകയും ചെയ്ത ഷിൻഡെ പക്ഷം "ചീഞ്ഞ ഇല'യാണെന്ന് അദേഹം പറഞ്ഞു.
ഷിൻഡെ പക്ഷം ശിവസേന സഥാപകൻ ബാൽ താക്കറെയുടെ ചിത്രം വോട്ട് തേടാനായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഉദ്ധവ്, ഏവരും രാഷ്ട്രീയത്തിൽ സ്വന്തം മാതാപിതാക്കളുടെ ചിത്രം ഉപയോഗിക്കണമെന്ന് പ്രസ്താവിച്ചു. തന്റെ അച്ഛനെ തട്ടിയെടിക്കേണ്ട ആവശ്യം എന്താണെന്നും അദേഹം ചോദിച്ചു.
താൻ ഉൾപ്പെടുന്ന താക്കറെ കുടുംബത്തിൽ നിന്ന് ശിവസേനയെ അടർത്തിമാറ്റുന്നത് ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസിൽ നിന്ന് അകറ്റുന്നത് പോലെയാണെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.