ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങൾ രാജ്യത്തെ പാചകവാതക വില പിടിച്ചുനിർത്താൻ സഹായിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പൂരി പാർലമെന്റിൽ പ്രസ്താവിച്ചു.
രാജ്യത്തെ പാചകവാതക വില ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണെന്നും ആഗോള വില വർധനയുമായി തുലനം ചെയ്താൽ ഇന്ത്യയിലെ നിരക്കുവർധന തുച്ഛമാണെന്നും മന്ത്രി പറഞ്ഞു.
മോദി സർക്കാരിന്റെ "സിറ്റിസൻ ഫസ്റ്റ്' നയങ്ങൾ മൂലം രാജ്യത്തെ എൽപിജി നിരക്കുകൾ പാക്കിസ്ഥാൻ, ശ്രീലങ്ക, അമേരിക്ക എന്നീ രാജ്യങ്ങളിലേതിനെക്കാൾ കുറവാണെന്നും അദേഹം കൂട്ടിച്ചേർത്തു. ഈ കണക്ക് വിശദമാക്കുന്ന വിവരചിത്രവും മന്ത്രി പുറത്തുവിട്ടു.
ഇന്ധന വിലയെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയവെയാണ് മന്ത്രി ഈ പ്രസ്താവനകൾ നടത്തിയത്.
രാജ്യത്തെ പാചകവാതക വില ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണെന്നും ആഗോള വില വർധനയുമായി തുലനം ചെയ്താൽ ഇന്ത്യയിലെ നിരക്കുവർധന തുച്ഛമാണെന്നും മന്ത്രി പറഞ്ഞു.
മോദി സർക്കാരിന്റെ "സിറ്റിസൻ ഫസ്റ്റ്' നയങ്ങൾ മൂലം രാജ്യത്തെ എൽപിജി നിരക്കുകൾ പാക്കിസ്ഥാൻ, ശ്രീലങ്ക, അമേരിക്ക എന്നീ രാജ്യങ്ങളിലേതിനെക്കാൾ കുറവാണെന്നും അദേഹം കൂട്ടിച്ചേർത്തു. ഈ കണക്ക് വിശദമാക്കുന്ന വിവരചിത്രവും മന്ത്രി പുറത്തുവിട്ടു.
ഇന്ധന വിലയെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയവെയാണ് മന്ത്രി ഈ പ്രസ്താവനകൾ നടത്തിയത്.