അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. ബോതാദ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണു മദ്യദുരന്തമുണ്ടായത്. മദ്യം കഴിച്ച അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രിയാണ് ഇവർ വ്യാജമദ്യം കഴിച്ചത്. മദ്യം കഴിച്ചവർ കുഴഞ്ഞുവീഴുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
ഞായറാഴ്ച രാത്രിയാണ് ഇവർ വ്യാജമദ്യം കഴിച്ചത്. മദ്യം കഴിച്ചവർ കുഴഞ്ഞുവീഴുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.