ന്യൂഡൽഹി: എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് അംഗങ്ങൾ ഇന്നും സഭയിലെത്തിയത്. ബഹളം ശക്തമായതിനെ തുടർന്ന് ലോക്സഭ 11.45 വരെയും രാജ്യസഭ 12 മണിവരെയും നിർത്തിവച്ചിരിക്കുകയാണ്.
ലോക്സഭയ്ക്കുള്ളിൽ വിലക്കയറ്റത്തിനെതിരേ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാർക്കാണ് കഴിഞ്ഞ ദിവസം സസ്പെൻഷൻ ലഭിച്ചത്. കോണ്ഗ്രസ് എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. വർഷകാല സമ്മേളനം തീരുന്നതു വരെയാണ് സസ്പെൻഷൻ.
ലോക്സഭയ്ക്കുള്ളിൽ വിലക്കയറ്റത്തിനെതിരേ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാർക്കാണ് കഴിഞ്ഞ ദിവസം സസ്പെൻഷൻ ലഭിച്ചത്. കോണ്ഗ്രസ് എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. വർഷകാല സമ്മേളനം തീരുന്നതു വരെയാണ് സസ്പെൻഷൻ.