മംഗളൂരു: നഗരത്തിലെ പബ്ബിൽ കോളേജ് വിദ്യാർഥികൾ നടത്തിയ നിശാ പാർട്ടി സദാചാരവാദികൾ തടസപ്പെടുത്തി. പാർട്ടിക്കിടെ അതിക്രമിച്ചു കയറിയ ഇവർ വിദ്യാർഥികൾക്ക് നേരെ അധിക്ഷേപം ചൊരിഞ്ഞ ശേഷം വനിതകൾ ഉൾപ്പടെയുള്ളവരെ നിർബന്ധപൂർവം പബ്ബിൽ നിന്ന് പുറത്താക്കി.
മംഗളൂരുവിലെ "അംനേസിയ-ദ ലോഞ്ച്' എന്ന പബ്ബിലാണ് സദാചാരവാദികൾ ആക്രമണം നടത്തിയത്. നഗരപ്രദേശത്തെ കോളേജുകളിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥികളാണ് സദാചാര സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
പാർട്ടിയിൽ പങ്കെടുത്തവർ ഭാരതീയ സംസ്കാരത്തെ മാനിക്കുന്നില്ലെന്നും വിദ്യാർഥികൾ ലഹരി വസ്തുക്കൾക്ക് അടിമകളാണെന്നും അക്രമിസംഘം ആരോപിച്ചു.
പബ്ബ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘത്തെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
2009 ജനുവരിയിലും ഈ പബ്ബിൽ സമാനമായ രീതിയിൽ സദാചാര ആക്രമണം നടന്നിരുന്നു.
മംഗളൂരുവിലെ "അംനേസിയ-ദ ലോഞ്ച്' എന്ന പബ്ബിലാണ് സദാചാരവാദികൾ ആക്രമണം നടത്തിയത്. നഗരപ്രദേശത്തെ കോളേജുകളിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥികളാണ് സദാചാര സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
പാർട്ടിയിൽ പങ്കെടുത്തവർ ഭാരതീയ സംസ്കാരത്തെ മാനിക്കുന്നില്ലെന്നും വിദ്യാർഥികൾ ലഹരി വസ്തുക്കൾക്ക് അടിമകളാണെന്നും അക്രമിസംഘം ആരോപിച്ചു.
പബ്ബ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘത്തെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
2009 ജനുവരിയിലും ഈ പബ്ബിൽ സമാനമായ രീതിയിൽ സദാചാര ആക്രമണം നടന്നിരുന്നു.