കൊല്‍ക്കത്ത: കടുത്ത ഭാഷയില്‍ ബിജെപിക്ക് കര്‍ശന മുന്നറിയിപ്പുമായി മമതാ ബാനര്‍ജി. അധ്യാപക കുംഭകോണകേസില്‍ ഇഡി കസ്റ്റഡിയിലുള്ള ബംഗാള്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയെ എയിംസിലേക്ക് മാറ്റിയതിനെതിരെ പ്രതികരിക്കുമ്പോഴാണ് മമത ബിജെപിയെ കടന്നാക്രമിച്ചത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ ചത്തീസ്ഗഡും ജാര്‍ഖണ്ഡും ബംഗാളും പിടിച്ചടക്കുമെന്നാണ് ബിജെപി പറഞ്ഞത്. ബംഗാള്‍ കീഴടക്കാന്‍ വരുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലെ മുതലകള്‍ ബിജെപിയെ കടിച്ചു കീറുമെന്ന് മമത പറഞ്ഞു.
സുന്ദര്‍ബനിലെ കടുവകള്‍ ബിജെപിയെ കടിച്ചു കീറാന്‍ കാത്തിരിക്കുകയാണ്. വടക്കന്‍ ബംഗാളിലെ ആനകള്‍ ബിജെപിയെ എടുത്ത് അമ്മാനമാടുമെന്നും മമത മുന്നറിയിപ്പു നല്കി.
ചാറ്റര്‍ജിയെ ഭുവനേശ്വറിലേക്ക് മാറ്റിയ നടപടി ബംഗാള്‍ ജനതയ്ക്ക് അപമാനകരമാണെന്നും മമത വ്യക്തമാക്കി. ചാറ്റര്‍ജി ചികിത്സയില്‍ കഴിഞ്ഞ ബംഗാളിലെ എസ്എസ്കെഎം ആശുപത്രി രാജ്യത്തെതന്നെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാണെന്ന് മമത പറഞ്ഞു. ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് ബംഗാളിനെ തകര്‍ക്കാമെന്ന് ബിജെപി കരുതേണ്ടന്നും സത്യം പുറത്തുവരുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ അറസ്റ്റിലായ ചാറ്റര്‍ജിയെ ഇഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് ആശുപത്രി വാസത്തില്‍ ദുരൂഹത ആരോപിച്ച് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ചാറ്റര്‍ജിയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയിരുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ ചത്തീസ്ഗഡും ജാര്‍ഖണ്ഡും ബംഗാളും പിടിച്ചടക്കുമെന്നാണ് ബിജെപി പറഞ്ഞത്. ബംഗാള്‍ കീഴടക്കാന്‍ വരുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലെ മുതലകള്‍ ബിജെപിയെ കടിച്ചു കീറുമെന്ന് മമത പറഞ്ഞു.
സുന്ദര്‍ബനിലെ കടുവകള്‍ ബിജെപിയെ കടിച്ചു കീറാന്‍ കാത്തിരിക്കുകയാണ്. വടക്കന്‍ ബംഗാളിലെ ആനകള്‍ ബിജെപിയെ എടുത്ത് അമ്മാനമാടുമെന്നും മമത മുന്നറിയിപ്പു നല്കി.
ചാറ്റര്‍ജിയെ ഭുവനേശ്വറിലേക്ക് മാറ്റിയ നടപടി ബംഗാള്‍ ജനതയ്ക്ക് അപമാനകരമാണെന്നും മമത വ്യക്തമാക്കി. ചാറ്റര്‍ജി ചികിത്സയില്‍ കഴിഞ്ഞ ബംഗാളിലെ എസ്എസ്കെഎം ആശുപത്രി രാജ്യത്തെതന്നെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാണെന്ന് മമത പറഞ്ഞു. ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് ബംഗാളിനെ തകര്‍ക്കാമെന്ന് ബിജെപി കരുതേണ്ടന്നും സത്യം പുറത്തുവരുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ അറസ്റ്റിലായ ചാറ്റര്‍ജിയെ ഇഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് ആശുപത്രി വാസത്തില്‍ ദുരൂഹത ആരോപിച്ച് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ചാറ്റര്‍ജിയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയിരുന്നു.