ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു വീണ്ടും ചോദ്യം ചെയ്യും. ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിർദേശം.
ഡൽഹിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേസിൽ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ ഇഡി ചോദ്യംചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് മൂന്നു മണിക്കൂർ മാത്രമാണ് ചോദ്യംചെയ്തത്.
സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകുന്നതിനു മുന്പ്, പ്രതിഷേധത്തിന് തയാറെടുക്കാൻ കോണ്ഗ്രസ് ഇന്നലെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
സമാധാനപരമായ സത്യഗ്രഹം നടത്താനാണ് പാർട്ടി പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോഴും കോണ്ഗ്രസ് പ്രതിഷേധിച്ചിരുന്നു. കോണ്ഗ്രസ് എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുകയും പിന്നീട് ഇഡി ഓഫീസിലേക്കു മാർച്ച് ചെയ്യാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.
യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണൽ ഹെറാൾഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ എന്നിവയെ കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. സോണിയായുടെ മൊഴി പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിവരങ്ങളുണ്ട്.
ഡൽഹിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേസിൽ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ ഇഡി ചോദ്യംചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് മൂന്നു മണിക്കൂർ മാത്രമാണ് ചോദ്യംചെയ്തത്.
സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകുന്നതിനു മുന്പ്, പ്രതിഷേധത്തിന് തയാറെടുക്കാൻ കോണ്ഗ്രസ് ഇന്നലെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
സമാധാനപരമായ സത്യഗ്രഹം നടത്താനാണ് പാർട്ടി പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോഴും കോണ്ഗ്രസ് പ്രതിഷേധിച്ചിരുന്നു. കോണ്ഗ്രസ് എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുകയും പിന്നീട് ഇഡി ഓഫീസിലേക്കു മാർച്ച് ചെയ്യാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.
യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണൽ ഹെറാൾഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ എന്നിവയെ കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. സോണിയായുടെ മൊഴി പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിവരങ്ങളുണ്ട്.