ന്യൂഡൽഹി: രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങിയത് ഭരണഘടനയെ ചവിട്ടി മെതിച്ചാണെന്ന് ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ബിജെപിയുടെ രാഷ്ട്രീയ അജൻഡകൾ പൂര്‍ത്തീകരിച്ചാണ് കോവിന്ദ് മടങ്ങുന്നതെന്നും മുഫ്തി കുറ്റപ്പെടുത്തി.
അധികാര കാലയളവ് കഴിയുമ്പോൾ രാഷ്ട്രപതിമാർ ബാക്കിയാക്കുന്നത് അവരുടെ കർമത്തിന്‍റെ മഹത്വമാണ്. എന്നാൽ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ ഭരണഘടന അനവധി തവണ ചവിട്ടി മെതിക്കുകയായിരുന്നെന്ന് മുഫ്തി ആരോപിച്ചു.
അതേസമയം, മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന ബിജെപി നേതാവ് നിർമൽ സിംഗ് രംഗത്തെത്തി. രാംനാഥ് കോവിന്ദിനെ ആക്രമിച്ചതിലൂടെ ദളിത് വിഭാഗത്തെയാണ് മുഫ്തി അപമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
അധികാര കാലയളവ് കഴിയുമ്പോൾ രാഷ്ട്രപതിമാർ ബാക്കിയാക്കുന്നത് അവരുടെ കർമത്തിന്‍റെ മഹത്വമാണ്. എന്നാൽ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ ഭരണഘടന അനവധി തവണ ചവിട്ടി മെതിക്കുകയായിരുന്നെന്ന് മുഫ്തി ആരോപിച്ചു.
അതേസമയം, മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന ബിജെപി നേതാവ് നിർമൽ സിംഗ് രംഗത്തെത്തി. രാംനാഥ് കോവിന്ദിനെ ആക്രമിച്ചതിലൂടെ ദളിത് വിഭാഗത്തെയാണ് മുഫ്തി അപമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.