കോട്ടയം: വീടിനു മുന്നിൽ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത വീട്ടുടമയെ മർദ്ദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ സിപിഒമാരായ നിബാസ്, പ്രശാന്ത്, ചങ്ങനാശേരി സ്റ്റേഷനിലെ സിപിഒ ജെബിൻ എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനു തിരുവനന്തപുരത്ത് എത്തിയ ഇവർ ശനിയാഴ്ച വൈകുന്നേരം കിളിമാനൂരിലെ വീടിനു മുന്നിൽ മൂത്രമൊഴിച്ചത് വീട്ടുടമ ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ റെയിൽവേ ജീവനക്കാരനായ വീട്ടുടമയെ മർദിച്ചത്.
സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് എടുത്തിരുന്നു. തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്മേലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനു തിരുവനന്തപുരത്ത് എത്തിയ ഇവർ ശനിയാഴ്ച വൈകുന്നേരം കിളിമാനൂരിലെ വീടിനു മുന്നിൽ മൂത്രമൊഴിച്ചത് വീട്ടുടമ ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ റെയിൽവേ ജീവനക്കാരനായ വീട്ടുടമയെ മർദിച്ചത്.
സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് എടുത്തിരുന്നു. തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്മേലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.