തൃശൂർ: മങ്കര ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്മുറിയിൽവച്ച് വിദ്യാർഥിനിക്ക് പാന്പുകടിയേറ്റതായി സംശയം. തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിനി ക്ലാസ് മുറിയിൽ കിടന്ന പാന്പിനെ കാണാതെ ചവിട്ടുകയായിരുന്നു. ഇതോടെ കുട്ടിയുടെ കാലിൽ പാന്പ് ചുറ്റുകയും പിന്നീട് കാല് കുടഞ്ഞപ്പോൾ പാന്പ് തെറിച്ചു പോകുകമായിരുന്നു. ഇതിനുശേഷം ക്ലാസിലുണ്ടായിരുന്ന അലമാരയിലേക്ക് പാന്പ് കയറി.
കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അധ്യാപകരാണ് വിദ്യാർഥിനെ ആശുപത്രിയിലെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ പാന്പിനെ കണ്ടെത്തി.
2019ൽ വയനാട് ബത്തേരി സർവജന സ്കൂളിൽവച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിനി ക്ലാസ് മുറിയിൽ കിടന്ന പാന്പിനെ കാണാതെ ചവിട്ടുകയായിരുന്നു. ഇതോടെ കുട്ടിയുടെ കാലിൽ പാന്പ് ചുറ്റുകയും പിന്നീട് കാല് കുടഞ്ഞപ്പോൾ പാന്പ് തെറിച്ചു പോകുകമായിരുന്നു. ഇതിനുശേഷം ക്ലാസിലുണ്ടായിരുന്ന അലമാരയിലേക്ക് പാന്പ് കയറി.
കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അധ്യാപകരാണ് വിദ്യാർഥിനെ ആശുപത്രിയിലെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ പാന്പിനെ കണ്ടെത്തി.
2019ൽ വയനാട് ബത്തേരി സർവജന സ്കൂളിൽവച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.