വയനാട്: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തവിഞ്ഞാലിലെ ഫാമില്‍ പന്നികളെ കൊന്നു തുടങ്ങി. ഞായറാഴ്ച രാത്രി പത്ത് മുതല്‍ ഇന്ന് പുലർച്ചെ ആറ് വരെയുള്ള സമയത്ത് 190 പന്നികളെ കൊന്നു.
360 പന്നികളാണ് തവിഞ്ഞാലിലെ ഫാമില്‍ ഉള്ളത്. ശേഷിക്കുന്ന പന്നികളെ ഇന്ന് രാത്രിയോടെ കൊല്ലും. വെറ്റിനറി ഡോക്ടര്മാരങ്ങടങ്ങുന്ന സംഘമാണ് പന്നികളെ കൊല്ലുന്നത്. ഇവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
രോഗം ബാധിച്ചിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക സര്‍വൈലന്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിക്കാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. ഉടമകള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരത്തുക നല്കുമെന്നു സബ് കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.
360 പന്നികളാണ് തവിഞ്ഞാലിലെ ഫാമില്‍ ഉള്ളത്. ശേഷിക്കുന്ന പന്നികളെ ഇന്ന് രാത്രിയോടെ കൊല്ലും. വെറ്റിനറി ഡോക്ടര്മാരങ്ങടങ്ങുന്ന സംഘമാണ് പന്നികളെ കൊല്ലുന്നത്. ഇവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
രോഗം ബാധിച്ചിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക സര്‍വൈലന്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിക്കാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. ഉടമകള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരത്തുക നല്കുമെന്നു സബ് കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.