യുജിൻ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ കരസ്ഥമാക്കിയ ദിനത്തിൽ ഫൈനൽ മത്സരങ്ങൾക്കിറങ്ങിയ മറ്റു ഇന്ത്യൻ താരങ്ങൾക്ക് നിരാശ. ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിനും ജാവലിൻ ത്രോ താരം രോഹിത് യാദവിനും മെഡൽ പട്ടികയിൽ ഇടം നേടാനായില്ല.
മലയാളി താരമായ എൽദോസ് 16.79 മീറ്റർ ദൂരം കണ്ടത്തി ഒന്പതാമതായി ട്രിപ്പിൾ ജംപ് മത്സരം പൂർത്തിയാക്കി. ലഭ്യമായ മൂന്ന് അവസരങ്ങളിൽ 16.37 മീറ്റർ, 16.79 മീറ്റർ, 13.86 മീറ്റർ എന്നീ ദൂരങ്ങൾ എൽദോസ് കണ്ടെത്തി.
17.95 ദൂരം ചാടിയ പോർചുഗലിന്റെ പെദ്രോ പിക്കാർദോ സ്വർണവും ബുർക്കിനോ ഫാസോ താരം ഹ്യുഗുസ് സാംഗോ വെള്ളിയും നേടി. ചൈനയുടെ സൂ യാമിംഗിനാണ് വെങ്കലം.
നീരജ് ചോപ്രയുടെ സഹതാരം രോഹിത് യാദവ് 78.72 മീറ്റർ ദൂരത്തിൽ ജാവലിൻ എത്തിച്ച് 10-ാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. യോഗ്യതാ മത്സരത്തിൽ 80.42 മീറ്റർ ദൂരം കണ്ടെത്തിയ താരത്തിന് ഫൈനലിൽ ഈ മികവ് ആവർത്തിക്കാനായില്ല.
മലയാളി താരമായ എൽദോസ് 16.79 മീറ്റർ ദൂരം കണ്ടത്തി ഒന്പതാമതായി ട്രിപ്പിൾ ജംപ് മത്സരം പൂർത്തിയാക്കി. ലഭ്യമായ മൂന്ന് അവസരങ്ങളിൽ 16.37 മീറ്റർ, 16.79 മീറ്റർ, 13.86 മീറ്റർ എന്നീ ദൂരങ്ങൾ എൽദോസ് കണ്ടെത്തി.
17.95 ദൂരം ചാടിയ പോർചുഗലിന്റെ പെദ്രോ പിക്കാർദോ സ്വർണവും ബുർക്കിനോ ഫാസോ താരം ഹ്യുഗുസ് സാംഗോ വെള്ളിയും നേടി. ചൈനയുടെ സൂ യാമിംഗിനാണ് വെങ്കലം.
നീരജ് ചോപ്രയുടെ സഹതാരം രോഹിത് യാദവ് 78.72 മീറ്റർ ദൂരത്തിൽ ജാവലിൻ എത്തിച്ച് 10-ാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. യോഗ്യതാ മത്സരത്തിൽ 80.42 മീറ്റർ ദൂരം കണ്ടെത്തിയ താരത്തിന് ഫൈനലിൽ ഈ മികവ് ആവർത്തിക്കാനായില്ല.