മാന്നാർ: സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ട് എസ്എന്‍ഡിപി യോഗം നടപ്പിലാക്കിയ മൈക്രോ ഫിനാന്‍സില്‍ ചേര്‍ന്നു തട്ടിപ്പിനിരയായ 80 കുടുംബങ്ങള്‍ക്കു ജപ്തി നോട്ടീസ്. പെരിങ്ങിലിപ്പുറം 151-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയിലെ 80 കുടുംബങ്ങൾക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന്റെ കീഴില്‍ നടപ്പിലാക്കിയ വായ്പാ പദ്ധതിയിലാണ് തട്ടിപ്പു നടന്നത്. മുഴുവന്‍ തുകയും യൂണിയനില്‍ അടച്ചിരുന്നതായി ഇവര്‍ പറയുമ്പോഴും 16.5 ലക്ഷത്തോളം രൂപ കുടിശിക ഉണ്ടെന്നാണ് ജപ്തി നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
യൂണിയന്റെ പാസ്ബുക്ക്
ബുധനൂര്‍ പഞ്ചായത്തിലെ 6,7,8 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, തൊഴിലുറപ്പു ജോലിക്കും മറ്റും പോയി ഉപജീവനം നടത്തുന്ന സ്ത്രീകളാണ് തട്ടിപ്പിനിരയായത്. പെരിങ്ങിലിപ്പുറം ശാഖയുടെ കീഴില്‍ 15 മുതല്‍ 20 വരെ അംഗങ്ങളുള്ള അഞ്ചു യൂണിറ്റുകള്‍ക്കു ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന് വഴി യൂണിയന് ബാങ്കില്‍നിന്നു വായ്പ നല്‍കിയത്. ഇതിന്റെ തവണകള്‍ യൂണിയന് ഓഫീസിലായിരുന്നു അടച്ചിരുന്നത്.
യൂണിയന് ഇവര്‍ക്കു രസീത് നല്‍കുകയും യൂണിയന്റെ പാസ്ബുക്കില്‍ രേഖപ്പെടുത്തി നല്കുകയുമാണു ചെയ്തിരുന്നത്. അതേസമയം, ബാങ്കിന്റെ പാസ് ബുക്ക് അംഗങ്ങളെ കാണിക്കാതെ യൂണിയന് ഭാരവാഹികള്‍ കൈയില്‍ വച്ചിരിക്കുകയായിരുന്നു. 36 മാസംകൊണ്ടു തിരിച്ചടയ്ക്കേണ്ട വായ്പ 24 മാസംകൊണ്ട് അടച്ചുതീര്‍ക്കണമെന്നായിരുന്നു യൂണിയന്റെ നിര്‍ദേശം.
ബാങ്കിൽ അടച്ചില്ല
മുഴുവന്‍ തുകയും 24 മാസംകൊണ്ട് അടച്ചുതീര്‍ത്ത് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിലെത്തിയപ്പോഴാണ് യൂണിയനില്‍ ഏല്‍പ്പിച്ച തുക മുഴുവന്‍ ബാങ്കിലടച്ചില്ലെന്ന് അറിയുന്നത്. തുടര്‍ന്നു ശാഖയുടെ നേതൃത്വത്തില്‍ യൂണിയന് ഓഫീസിനു മുന്പില് മൂന്നു തവണ സമരം നടത്തി. ഇതിനിടെ അന്നത്തെ യൂണിയന് ഭാരവാഹികള്‍ രാജിവച്ചു അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു.
ഈ ശാഖയോടൊപ്പം മറ്റു രണ്ടു ശാഖകള്‍കൂടി സമരത്തിനെത്തിയപ്പോഴേക്കും ഈ യൂണിയന് ചെങ്ങന്നൂർ, മാന്നാര്‍ യൂണിയനുകളായി വിഭജിച്ചു. എന്നാല്‍, തങ്ങള്‍ക്കു നഷ്ടപ്പെട്ട പണം തിരികെ കിട്ടാത്തതിനാല്‍ യൂണിയനുമായി സഹകരിക്കാതെയാണ് ഇപ്പോൾ ശാഖ പ്രവർത്തിക്കുന്നത്.
കിടപ്പാടം പോകുമെന്നു പേടി
ജപ്തി നോട്ടീസ് ലഭിച്ചതിനാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾ. അഞ്ചു മുതൽ 10 സെന്റിനകത്തുള്ള ഭൂമി മാത്രമാണ് ഇവര്‍ക്കുളളത്. തട്ടിപ്പിരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനുള്ളവഴിയും അടഞ്ഞിരിക്കുകയാണ്. ബാങ്കുകള്‍ ഇവര്‍ക്കുളള വിദ്യാഭ്യാസ വായ്പ നിഷേധിച്ചിരിക്കുകയാണന്ന് ഇവര്‍ പറയുന്നു.
ഇരകൾ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2016ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നു ശാഖാ ഭാരവാഹികളായ എം.വി. രഘുനാഥ്, എം.ആര്. ഷാജി, വി.പി. കനകരാജന് എന്നിവര്‍ പറഞ്ഞു.
യൂണിയന്റെ പാസ്ബുക്ക്
ബുധനൂര്‍ പഞ്ചായത്തിലെ 6,7,8 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, തൊഴിലുറപ്പു ജോലിക്കും മറ്റും പോയി ഉപജീവനം നടത്തുന്ന സ്ത്രീകളാണ് തട്ടിപ്പിനിരയായത്. പെരിങ്ങിലിപ്പുറം ശാഖയുടെ കീഴില്‍ 15 മുതല്‍ 20 വരെ അംഗങ്ങളുള്ള അഞ്ചു യൂണിറ്റുകള്‍ക്കു ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന് വഴി യൂണിയന് ബാങ്കില്‍നിന്നു വായ്പ നല്‍കിയത്. ഇതിന്റെ തവണകള്‍ യൂണിയന് ഓഫീസിലായിരുന്നു അടച്ചിരുന്നത്.
യൂണിയന് ഇവര്‍ക്കു രസീത് നല്‍കുകയും യൂണിയന്റെ പാസ്ബുക്കില്‍ രേഖപ്പെടുത്തി നല്കുകയുമാണു ചെയ്തിരുന്നത്. അതേസമയം, ബാങ്കിന്റെ പാസ് ബുക്ക് അംഗങ്ങളെ കാണിക്കാതെ യൂണിയന് ഭാരവാഹികള്‍ കൈയില്‍ വച്ചിരിക്കുകയായിരുന്നു. 36 മാസംകൊണ്ടു തിരിച്ചടയ്ക്കേണ്ട വായ്പ 24 മാസംകൊണ്ട് അടച്ചുതീര്‍ക്കണമെന്നായിരുന്നു യൂണിയന്റെ നിര്‍ദേശം.
ബാങ്കിൽ അടച്ചില്ല
മുഴുവന്‍ തുകയും 24 മാസംകൊണ്ട് അടച്ചുതീര്‍ത്ത് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിലെത്തിയപ്പോഴാണ് യൂണിയനില്‍ ഏല്‍പ്പിച്ച തുക മുഴുവന്‍ ബാങ്കിലടച്ചില്ലെന്ന് അറിയുന്നത്. തുടര്‍ന്നു ശാഖയുടെ നേതൃത്വത്തില്‍ യൂണിയന് ഓഫീസിനു മുന്പില് മൂന്നു തവണ സമരം നടത്തി. ഇതിനിടെ അന്നത്തെ യൂണിയന് ഭാരവാഹികള്‍ രാജിവച്ചു അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു.
ഈ ശാഖയോടൊപ്പം മറ്റു രണ്ടു ശാഖകള്‍കൂടി സമരത്തിനെത്തിയപ്പോഴേക്കും ഈ യൂണിയന് ചെങ്ങന്നൂർ, മാന്നാര്‍ യൂണിയനുകളായി വിഭജിച്ചു. എന്നാല്‍, തങ്ങള്‍ക്കു നഷ്ടപ്പെട്ട പണം തിരികെ കിട്ടാത്തതിനാല്‍ യൂണിയനുമായി സഹകരിക്കാതെയാണ് ഇപ്പോൾ ശാഖ പ്രവർത്തിക്കുന്നത്.
കിടപ്പാടം പോകുമെന്നു പേടി
ജപ്തി നോട്ടീസ് ലഭിച്ചതിനാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾ. അഞ്ചു മുതൽ 10 സെന്റിനകത്തുള്ള ഭൂമി മാത്രമാണ് ഇവര്‍ക്കുളളത്. തട്ടിപ്പിരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനുള്ളവഴിയും അടഞ്ഞിരിക്കുകയാണ്. ബാങ്കുകള്‍ ഇവര്‍ക്കുളള വിദ്യാഭ്യാസ വായ്പ നിഷേധിച്ചിരിക്കുകയാണന്ന് ഇവര്‍ പറയുന്നു.
ഇരകൾ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2016ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നു ശാഖാ ഭാരവാഹികളായ എം.വി. രഘുനാഥ്, എം.ആര്. ഷാജി, വി.പി. കനകരാജന് എന്നിവര്‍ പറഞ്ഞു.