തൃശൂർ: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി തൃശൂരിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് സുനി റിമാന്റ് തടവിൽ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.
നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാര്ട്ടിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് സുനിയും കോടതിയെ സമീപിച്ചത്.
എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്ന സര്‍ക്കാര്‍ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിച്ചില്ലെങ്കില്‍ പ്രതിക്ക് വീണ്ടും ജാമ്യപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാര്ട്ടിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് സുനിയും കോടതിയെ സമീപിച്ചത്.
എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്ന സര്‍ക്കാര്‍ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിച്ചില്ലെങ്കില്‍ പ്രതിക്ക് വീണ്ടും ജാമ്യപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.