+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വടകര കസ്റ്റഡി മരണം; മൂന്ന്‌ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്
വടകര കസ്റ്റഡി മരണം; മൂന്ന്‌ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) മരിച്ച സംഭവത്തിലാണ് നടപടി.

വടകര പോലീസ് സ്‌റ്റേഷനിലെ എസ്ഐ നിജീഷ്, എഎസ്ഐ. അരുണ്‍, സിപിഒ ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

വാഹനാപകടക്കേസിൽ വ്യാഴാഴ്ചയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സജീവന്‍ സ്‌റ്റേഷന് മുന്‍പില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം വടകര ടൗണിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. നഷ്ടപരിഹാരം സംബന്ധിച്ച് ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതോടെ മറ്റേ കാറില്‍ വന്നവര്‍ പോലീസിനെ വിളിച്ചു. തുടർന്നാണ് സജീവനെ കസ്റ്റഡിയിലെടുത്ത്.
More in Latest News :