തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ബലാബലം. ഇരുപത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഒൻപത് സീറ്റുകൾ വീതം നേടി. എൻഡിഎ ഒരു സീറ്റിൽ ജയിച്ചപ്പോൾ ഒരു സ്വതന്ത്രനും വിജയിച്ചു കയറി.
എൽഡിഎഫിന്റെയും എൻഡിഎയുടെയും ഓരോ സിറ്റിംഗ് സീറ്റുകൾ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. ഇടുക്കി വണ്ടൻമേടിലാണ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തത്. കാസർഗോഡ് ബദിയഡുക്കയിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റും യുഡിഎഫ് നേടി.
കാസർഗോഡ് കള്ളാർ സിപിഐയുടെ സിറ്റിംഗ് സീറ്റിൽ സ്വതന്ത്രൻ ജയിച്ചു.
എൽഡിഎഫിന്റെയും എൻഡിഎയുടെയും ഓരോ സിറ്റിംഗ് സീറ്റുകൾ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. ഇടുക്കി വണ്ടൻമേടിലാണ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തത്. കാസർഗോഡ് ബദിയഡുക്കയിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റും യുഡിഎഫ് നേടി.
കാസർഗോഡ് കള്ളാർ സിപിഐയുടെ സിറ്റിംഗ് സീറ്റിൽ സ്വതന്ത്രൻ ജയിച്ചു.