തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ബോധപൂർവം ശ്രമിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണ് കിഫ്ബിക്കെതിരേ ഇഡിയെ ഉപയോഗിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
തോമസ് ഐസക്കിനെതിരേ ഇഡിയുടെ നീക്കം പ്രതിഷേധാർഹമാണ്. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാം എന്ന ബിജെപി നയത്തിന്റെ ഭാഗമാണ് ഐസക്കിന് ലഭിച്ച ഇഡി നോട്ടീസ്. തോമസ് ഐസക്കിനെതിരായ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണ് കിഫ്ബിക്കെതിരേ ഇഡിയെ ഉപയോഗിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
തോമസ് ഐസക്കിനെതിരേ ഇഡിയുടെ നീക്കം പ്രതിഷേധാർഹമാണ്. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാം എന്ന ബിജെപി നയത്തിന്റെ ഭാഗമാണ് ഐസക്കിന് ലഭിച്ച ഇഡി നോട്ടീസ്. തോമസ് ഐസക്കിനെതിരായ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.