ന്യൂഡൽഹി: പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രായപരിധി 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തണമെന്നും സിഗരറ്റ് പായ്ക്കറ്റ് പൊട്ടിച്ച് വില്‍ക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പുകവലി നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് അഭിഭാഷകരായ ശുഭം അവസ്തി, സപ്ത ഋഷി മിശ്ര എന്നിവരാണ് പൊതുതാൽപര്യ ഹർജി നൽകിയത്.
എന്നാൽ പബ്ലിസിറ്റി വേണമെങ്കിൽ, ഒരു നല്ല കേസ് വാദിക്കുവെന്നും പബ്ലിസിറ്റിക്ക് താൽപ്പര്യ ഹർജികൾ ഫയൽ ചെയ്യരുതെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പുകവലി നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് അഭിഭാഷകരായ ശുഭം അവസ്തി, സപ്ത ഋഷി മിശ്ര എന്നിവരാണ് പൊതുതാൽപര്യ ഹർജി നൽകിയത്.
എന്നാൽ പബ്ലിസിറ്റി വേണമെങ്കിൽ, ഒരു നല്ല കേസ് വാദിക്കുവെന്നും പബ്ലിസിറ്റിക്ക് താൽപ്പര്യ ഹർജികൾ ഫയൽ ചെയ്യരുതെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.