ആലപ്പുഴ: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. പണം വാങ്ങിയിട്ട് പരിപാടിക്ക് എത്തിയില്ലെന്ന് ആരോപിച്ച് ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. പ്രതിഫലമായി ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ നാല് ലക്ഷം രൂപ ആദ്യഗഡുവായി നൽകി.
ഉദ്ഘാടന ദിവസം ബാക്കി പണം കൈമാറാനായിരുന്നു ധാരണ. എന്നാൽ പരിപാടിയുടെ ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ശ്രാനാഥ് ഭാസി ആവശ്യപ്പെട്ടു. ഇതേതുടർന്ന് പരിപാടി 22ലേക്ക് മാറ്റി.
എന്നാൽ പരിപാടി വീണ്ടും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ ഒരു മാസം നീളുന്ന ടൂർണമെന്റ് നടത്താൻ സംഘാടകർക്ക് സാധിച്ചില്ല. ഇതുമൂലം തങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് സംഘാടകർ ആരോപിക്കുന്നു.
ശ്രീനാഥ് ഭാസിക്കെതിരെ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. പ്രതിഫലമായി ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ നാല് ലക്ഷം രൂപ ആദ്യഗഡുവായി നൽകി.
ഉദ്ഘാടന ദിവസം ബാക്കി പണം കൈമാറാനായിരുന്നു ധാരണ. എന്നാൽ പരിപാടിയുടെ ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ശ്രാനാഥ് ഭാസി ആവശ്യപ്പെട്ടു. ഇതേതുടർന്ന് പരിപാടി 22ലേക്ക് മാറ്റി.
എന്നാൽ പരിപാടി വീണ്ടും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ ഒരു മാസം നീളുന്ന ടൂർണമെന്റ് നടത്താൻ സംഘാടകർക്ക് സാധിച്ചില്ല. ഇതുമൂലം തങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് സംഘാടകർ ആരോപിക്കുന്നു.
ശ്രീനാഥ് ഭാസിക്കെതിരെ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് സംഘാടകർ അറിയിച്ചു.