റിയാദ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ താത്ക്കാലികമായി അടപ്പിച്ചു. മൂന്ന് ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നാല് ആശുപത്രികൾ, 43 മെഡിക്കല്‍ സെന്ററുകള്‍, അഞ്ച് ഫാര്‍മസികള്‍, 22 മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. ഇതിന് പുറമേ 29 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2754 ഫാര്‍മസികൾ, 833 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 6600 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി.
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ ശിക്ഷാ നടപടികളാണുള്ളത്.
നാല് ആശുപത്രികൾ, 43 മെഡിക്കല്‍ സെന്ററുകള്‍, അഞ്ച് ഫാര്‍മസികള്‍, 22 മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. ഇതിന് പുറമേ 29 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2754 ഫാര്‍മസികൾ, 833 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 6600 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി.
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ ശിക്ഷാ നടപടികളാണുള്ളത്.