തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണമെന്നു ബാലാവകാശ കമ്മീഷന്റെ നിർദേശം. സംസ്ഥാനത്ത് വ്യാപകമായി നിലവിലുള്ള ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം ഇനി വേണ്ടെന്നാണ് ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
നിലവിൽ സംസ്ഥാനത്തുള്ള എല്ലാ ഗേൾസ്, ബോയ്സ് സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കി മാറ്റണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിക്കുന്നു. സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമപദ്ധതി തയാറാക്കണമെന്നും ബാലാവകാശ കമ്മീഷൻ സർക്കാരിനു നൽകിയ നിർദേശങ്ങളിൽ പറയുന്നു.
സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ പദ്ധതി തയാറാക്കണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്സിഇആർടിയും നടപടികൾ സ്വീകരിക്കണം. കമ്മീഷൻ നിർദേശത്തെക്കുറിച്ച് പഠിച്ച് മൂന്നു മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
നിലവിൽ സംസ്ഥാനത്തുള്ള എല്ലാ ഗേൾസ്, ബോയ്സ് സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കി മാറ്റണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിക്കുന്നു. സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമപദ്ധതി തയാറാക്കണമെന്നും ബാലാവകാശ കമ്മീഷൻ സർക്കാരിനു നൽകിയ നിർദേശങ്ങളിൽ പറയുന്നു.
സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ പദ്ധതി തയാറാക്കണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്സിഇആർടിയും നടപടികൾ സ്വീകരിക്കണം. കമ്മീഷൻ നിർദേശത്തെക്കുറിച്ച് പഠിച്ച് മൂന്നു മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.