കറാച്ചി: പാക്കിസ്ഥാന്റെ ജനസംഖ്യയിൽ വൻ വർധനവിന് സാധ്യതയെന്ന് യുഎൻ. നിലവിൽ 22.9 കോടിയുള്ള പാക്കിസ്ഥാന്റെ ജനസംഖ്യ 2050 ഓടെ 36.6 കോടിയായി വർധിക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ ജനസംഖ്യയുടെ 56 ശതമാനം കൂടുതലാണിത്.
1990ൽ 11.4 കോടി ജനങ്ങൾ ഉണ്ടായിരുന്നപ്പോൾ ലോക ജനസംഖ്യയിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്റെ നിലവിലെ സ്ഥാനം അഞ്ചാമതാണ്.
15 വർഷത്തിനിടെ ഇന്തോനേഷ്യയെ മറികടന്നു പാക്കിസ്ഥാൻ ജനസംഖ്യയിൽ നാലാമത് എത്തുമെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ ഏറ്റവുമധികം മുസ്ലിംകളുള്ള രാജ്യമായി പാക്കിസ്ഥാൻ മാറും. 50 വർഷത്തിനിടെ ജനസംഖ്യയിൽ ഇത്രയധികം വർധനവു സംഭവിക്കുന്നത് പാക്കിസ്ഥാന്റെ സന്പത്ത് വ്യവസ്ഥ ഗുരുതരമായി ബാധിക്കുമെന്നു വിദഗ്ദ്ധർ പറയുന്നു.
1990ൽ 11.4 കോടി ജനങ്ങൾ ഉണ്ടായിരുന്നപ്പോൾ ലോക ജനസംഖ്യയിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്റെ നിലവിലെ സ്ഥാനം അഞ്ചാമതാണ്.
15 വർഷത്തിനിടെ ഇന്തോനേഷ്യയെ മറികടന്നു പാക്കിസ്ഥാൻ ജനസംഖ്യയിൽ നാലാമത് എത്തുമെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ ഏറ്റവുമധികം മുസ്ലിംകളുള്ള രാജ്യമായി പാക്കിസ്ഥാൻ മാറും. 50 വർഷത്തിനിടെ ജനസംഖ്യയിൽ ഇത്രയധികം വർധനവു സംഭവിക്കുന്നത് പാക്കിസ്ഥാന്റെ സന്പത്ത് വ്യവസ്ഥ ഗുരുതരമായി ബാധിക്കുമെന്നു വിദഗ്ദ്ധർ പറയുന്നു.