ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
അതേസമയം സോണിയ ഗാന്ധിയെ ഇഡി ഇന്ന് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിച്ചുവരുത്തുമെന്നും ഇഡി അറിയിച്ചിരുന്നു.
മകള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിനിടെ, ഡല്‍ഹിയിലെ ഇഡി ഓഫീസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ വസതിക്കു മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.
പ്രതിഷേധിച്ച കെ.സി. വേണുഗോപാൽ, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം സോണിയ ഗാന്ധിയെ ഇഡി ഇന്ന് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിച്ചുവരുത്തുമെന്നും ഇഡി അറിയിച്ചിരുന്നു.
മകള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിനിടെ, ഡല്‍ഹിയിലെ ഇഡി ഓഫീസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ വസതിക്കു മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.
പ്രതിഷേധിച്ച കെ.സി. വേണുഗോപാൽ, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.