ന്യൂഡല്‍ഹി: കേരളസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ചാനൽചർച്ചയ്ക്കിടെയുള്ള പരാമർശങ്ങളുടെ പേരിൽ സ്വകാര്യചാനലിലെ വാർത്താ അവതാരകനെതിരെ കേസെടുത്ത കേരളാ പോലീസ് നടപടിയും ഉത്തരേന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നു വേണുഗോപാല്‍ ചോദിച്ചു.
കേരളാ പോലീസിന് മുഖം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയേക്കാള്‍ വലിയ ഫാസിസ്റ്റാകാനുള്ള മത്സരത്തിലാണ് പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അഭിപ്രായം പറയുന്നവര്‍ക്കെതിരെയും കേസെടുക്കുകയാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്നതനുസരിച്ചാണ് ഓരോരുത്തര്‍ക്കുമെതിരെ കേസെടുക്കുക്കുന്നത്.
ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റേതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ഏകാധിപത്യത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളാ പോലീസിന് മുഖം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയേക്കാള്‍ വലിയ ഫാസിസ്റ്റാകാനുള്ള മത്സരത്തിലാണ് പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അഭിപ്രായം പറയുന്നവര്‍ക്കെതിരെയും കേസെടുക്കുകയാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്നതനുസരിച്ചാണ് ഓരോരുത്തര്‍ക്കുമെതിരെ കേസെടുക്കുക്കുന്നത്.
ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റേതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ഏകാധിപത്യത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.