തൃശൂർ: മത്സരയോട്ടത്തിനിടെ അപകടമുണ്ടായി ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോള്‍ സ്വദേശി ഷെറിനാണ് പോലീസിന്റെ പിടിയിലായത്.
ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വമായ നരഹത്യയ്ക്കും പോലീസ് കേസെടുത്തു. നേരത്തെ, ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഷെറിനൊപ്പമുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപെട്ടു.
ബുധനാഴ്ച രാത്രി 10ഓടെയാണ് അപകടം നടന്നത്. ബിഎംഡബ്ല്യു കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെ ഥാര്‍ മറ്റൊരു ടാക്സി വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ ടാക്സി കാറിലെ യാത്രക്കാരന് പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഥാര്‍ അമിത വേഗതയിലായിരുന്നുവെന്ന് മായ പറഞ്ഞു.
റൈസ ഉമ്മര്‍ എന്നയാളുടെ പേരില്‍ ഗുരുവായൂര്‍ രജിസ്ട്രേഷനിലുള്ളതാണ് ഥാര്‍.
ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വമായ നരഹത്യയ്ക്കും പോലീസ് കേസെടുത്തു. നേരത്തെ, ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഷെറിനൊപ്പമുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപെട്ടു.
ബുധനാഴ്ച രാത്രി 10ഓടെയാണ് അപകടം നടന്നത്. ബിഎംഡബ്ല്യു കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെ ഥാര്‍ മറ്റൊരു ടാക്സി വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ ടാക്സി കാറിലെ യാത്രക്കാരന് പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഥാര്‍ അമിത വേഗതയിലായിരുന്നുവെന്ന് മായ പറഞ്ഞു.
റൈസ ഉമ്മര്‍ എന്നയാളുടെ പേരില്‍ ഗുരുവായൂര്‍ രജിസ്ട്രേഷനിലുള്ളതാണ് ഥാര്‍.