ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാം രാഷ്ട്രപതിയെ ഇന്നറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും. രാവിലെ 11ന് പാർലമെന്റ് ഹൗസിൽ വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദി വോട്ടെണ്ണലിനു മേൽനോട്ടം വഹിക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ചീഫ് റിട്ടേണിംഗ് ഓഫീസറാണ് മോദി.
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ വിജയം സുനിശ്ചിതമാണ്. യശ്വന്ത് സിൻഹയാണു പ്രതിപക്ഷ സ്ഥാനാർഥി. ദ്രൗപദി മുർമുവിന് 65 ശതമാനത്തിലധികം വോട്ട് ലഭിക്കുമെന്നാണു സൂചന. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് മുർമുവിന് അനുകൂലമായി വോട്ട് വീണിരുന്നു.
ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രപതിസ്ഥാനത്തെത്തുന്ന ആദ്യ ആദിവാസി വനിത എന്ന നേട്ടം സ്വന്തമാക്കാനാകും. 25നു പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും. 776 എംപിമാരും 4033 എംഎൽഎമാരും ഉൾപ്പെടെ 4809 ജനപ്രതിനിധികൾക്കു വോട്ടവകാശമുണ്ടായിരുന്നു. ആകെ വോട്ട് മൂല്യം 10,69,358 ആണ്. 99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. എട്ട് എംപിമാർ വോട്ട് ചെയ്തില്ല.
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ വിജയം സുനിശ്ചിതമാണ്. യശ്വന്ത് സിൻഹയാണു പ്രതിപക്ഷ സ്ഥാനാർഥി. ദ്രൗപദി മുർമുവിന് 65 ശതമാനത്തിലധികം വോട്ട് ലഭിക്കുമെന്നാണു സൂചന. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് മുർമുവിന് അനുകൂലമായി വോട്ട് വീണിരുന്നു.
ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രപതിസ്ഥാനത്തെത്തുന്ന ആദ്യ ആദിവാസി വനിത എന്ന നേട്ടം സ്വന്തമാക്കാനാകും. 25നു പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും. 776 എംപിമാരും 4033 എംഎൽഎമാരും ഉൾപ്പെടെ 4809 ജനപ്രതിനിധികൾക്കു വോട്ടവകാശമുണ്ടായിരുന്നു. ആകെ വോട്ട് മൂല്യം 10,69,358 ആണ്. 99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. എട്ട് എംപിമാർ വോട്ട് ചെയ്തില്ല.