തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ സ്ഥിര അധ്യാപകരുടെ കുറവു പഠന നിലവാരത്തെ ബാധിച്ചിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി. സ്ഥിരം അധ്യാപകരുടെ അഭാവത്തിൽ മതിയായ യോഗ്യതയുള്ളവരെയാണു താത്കാലികമായി നിയമിച്ചുവരുന്നതെന്നതിനാൽ പഠന നിലവാരത്തകർച്ചയുണ്ടായിട്ടുണ്ടെന്ന ആരോപണത്തിന് അടിസ്ഥാനമില്ല.
ദേശീയ തലത്തിൽ താരതമ്യം ചെയ്യുന്പോൾ വിദ്യാഭ്യാസ മേഖലയിൽ കേരളം ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സഹായത്തോടെ എട്ടാം ക്ലാസ് സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഒന്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കു കൂടി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
നിലവിൽ എട്ടാം ക്ലാസ് വരെയോ അല്ലെങ്കിൽ ആറുമുതൽ 14 വയസുവരെയോ ആണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്നതിനു കേന്ദ്രം നിശ്ചയിച്ച പ്രായ പരിധിയെന്നും മന്ത്രി പറഞ്ഞു.
ദേശീയ തലത്തിൽ താരതമ്യം ചെയ്യുന്പോൾ വിദ്യാഭ്യാസ മേഖലയിൽ കേരളം ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സഹായത്തോടെ എട്ടാം ക്ലാസ് സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഒന്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കു കൂടി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
നിലവിൽ എട്ടാം ക്ലാസ് വരെയോ അല്ലെങ്കിൽ ആറുമുതൽ 14 വയസുവരെയോ ആണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്നതിനു കേന്ദ്രം നിശ്ചയിച്ച പ്രായ പരിധിയെന്നും മന്ത്രി പറഞ്ഞു.