ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. 23 ദിവസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സുബൈർ പുറത്തിറങ്ങുന്നത്. ഉത്തർപ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്.
സുബൈറിനെ തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കുന്നതിന് ന്യായീകരണമില്ലെന്നും അറസ്റ്റെന്ന അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി നിരീക്ഷിച്ചു. സുബൈറിനെതിരായ എല്ലാ കേസുകളും ഡൽഹിക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.
സുബൈർ ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന യുപി സർക്കാരിന്റെ അപേക്ഷയും കോടതി തള്ളി. "ഇത് ഒരു അഭിഭാഷകനോട് വാദിക്കരുതെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്..' ഒരാൾ സംസാരിക്കരുതെന്ന് പറയുന്നതിന് പിന്നിലെന്നും കോടതി വ്യക്തമാക്കി.
സുബൈറിനെ തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കുന്നതിന് ന്യായീകരണമില്ലെന്നും അറസ്റ്റെന്ന അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി നിരീക്ഷിച്ചു. സുബൈറിനെതിരായ എല്ലാ കേസുകളും ഡൽഹിക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.
സുബൈർ ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന യുപി സർക്കാരിന്റെ അപേക്ഷയും കോടതി തള്ളി. "ഇത് ഒരു അഭിഭാഷകനോട് വാദിക്കരുതെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്..' ഒരാൾ സംസാരിക്കരുതെന്ന് പറയുന്നതിന് പിന്നിലെന്നും കോടതി വ്യക്തമാക്കി.