കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. ജനകീയ കലാപത്തെത്തുടർന്നു ഗോത്താബയ രാജപക്സെ പലായനം ചെയ്തതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ വിജയിച്ചത്. വിക്രമസിംഗെയുടെ മുഖ്യ എതിരാളിയായ ദുള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടും അനുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുകയാണ് വിക്രമസിംഗെയുടെ പ്രധാന വെല്ലുവിളി.
ഗോത്താബയയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണ് പുതിയ പ്രസിഡന്റിനു തുടരാനാകുക.
134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ വിജയിച്ചത്. വിക്രമസിംഗെയുടെ മുഖ്യ എതിരാളിയായ ദുള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടും അനുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുകയാണ് വിക്രമസിംഗെയുടെ പ്രധാന വെല്ലുവിളി.
ഗോത്താബയയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണ് പുതിയ പ്രസിഡന്റിനു തുടരാനാകുക.