ലക്നോ: ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നോവിൽ പ്രവർത്തിക്കുന്ന ലുലു മാളിനെ തകർക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്.
ബോധപൂർവം മതസ്പർധയും വിദ്വേഷവും സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരേ ക്രിമിനൽ നടപടി ഉറപ്പാക്കണമെന്ന് യോഗി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ലുലുമാളിനെ വിവാദ കേന്ദ്രമാക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുകയാണ്. അധികൃതർ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ഒരു വിഭാഗം പ്രകോപനം തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയുള്ള പ്രതിഷേധങ്ങൾ അനുവദിക്കില്ല. ലുലു മാളിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കണമെന്നും യോഗി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ജൂലൈ 10ന് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ഷോപ്പിംഗ് മാളിനെതിരേ ദിവസങ്ങൾക്കുള്ളിൽ ഹിന്ദു മഹാ സഭ രംഗത്തെത്തിയിരുന്നു. മാളിൽ പരസ്യമായി മുസ്ലിം വിഭാഗക്കാർ ആരാധന നടത്തുന്നുവെന്നും മുസ്ലിം വിഭാഗക്കാരാണ് ജോലിക്ക് കൂടുതലെന്നും പ്രചരണം നടന്നു. മാൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ചില സംഘടനകൾ നടത്തിയിരുന്നു.
ബോധപൂർവം മതസ്പർധയും വിദ്വേഷവും സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരേ ക്രിമിനൽ നടപടി ഉറപ്പാക്കണമെന്ന് യോഗി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ലുലുമാളിനെ വിവാദ കേന്ദ്രമാക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുകയാണ്. അധികൃതർ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ഒരു വിഭാഗം പ്രകോപനം തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയുള്ള പ്രതിഷേധങ്ങൾ അനുവദിക്കില്ല. ലുലു മാളിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കണമെന്നും യോഗി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ജൂലൈ 10ന് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ഷോപ്പിംഗ് മാളിനെതിരേ ദിവസങ്ങൾക്കുള്ളിൽ ഹിന്ദു മഹാ സഭ രംഗത്തെത്തിയിരുന്നു. മാളിൽ പരസ്യമായി മുസ്ലിം വിഭാഗക്കാർ ആരാധന നടത്തുന്നുവെന്നും മുസ്ലിം വിഭാഗക്കാരാണ് ജോലിക്ക് കൂടുതലെന്നും പ്രചരണം നടന്നു. മാൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ചില സംഘടനകൾ നടത്തിയിരുന്നു.