സിഡ്നി: പന്തുചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡേവിഡ് വാർണർക്ക് ഏർപ്പെടുത്തിയ "നേതൃവിലക്ക്' നീക്കണമെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ ഗ്രെഗ് ചാപ്പൽ.
2018-ലെ കേപ്ടൗണ്‍ ടെസ്റ്റിൽ അരങ്ങേറിയ പന്തുചുരണ്ടൽ സംഭവത്തിൽ വാർണർ മാത്രമല്ല പങ്കാളിയെന്നും അദേഹം തക്കതായ ശിക്ഷ അനുഭവിച്ച് കഴിഞ്ഞെന്നും ചാപ്പൽ പറഞ്ഞു. അവസരം നൽകുകയാണെങ്കിൽ വാർണർ തന്റെ നേതൃപാടവം തെളിയിക്കുമെന്നും ചാപ്പൽ കൂട്ടിച്ചേർത്തു.
പന്തുചുരണ്ടൽ സംഭവം അരങ്ങേറുന്പോൾ നായക, ഉപനായക പദവികൾ വഹിച്ചിരുന്ന വാർണറെയും സ്റ്റീവ് സ്മിത്തിനെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2021-ലെ ആഷസ് പരന്പരയ്ക്ക് മുന്നോടിയായി സ്മിത്ത് ഉപനായക പദവിയിലേക്ക് തിരിച്ചെത്തിയിരുന്നു.
എന്നാൽ വാർണറെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും "നേതൃവിലക്ക്' നീക്കില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കുകയും ചെയ്തു.
2018-ലെ കേപ്ടൗണ്‍ ടെസ്റ്റിൽ അരങ്ങേറിയ പന്തുചുരണ്ടൽ സംഭവത്തിൽ വാർണർ മാത്രമല്ല പങ്കാളിയെന്നും അദേഹം തക്കതായ ശിക്ഷ അനുഭവിച്ച് കഴിഞ്ഞെന്നും ചാപ്പൽ പറഞ്ഞു. അവസരം നൽകുകയാണെങ്കിൽ വാർണർ തന്റെ നേതൃപാടവം തെളിയിക്കുമെന്നും ചാപ്പൽ കൂട്ടിച്ചേർത്തു.
പന്തുചുരണ്ടൽ സംഭവം അരങ്ങേറുന്പോൾ നായക, ഉപനായക പദവികൾ വഹിച്ചിരുന്ന വാർണറെയും സ്റ്റീവ് സ്മിത്തിനെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2021-ലെ ആഷസ് പരന്പരയ്ക്ക് മുന്നോടിയായി സ്മിത്ത് ഉപനായക പദവിയിലേക്ക് തിരിച്ചെത്തിയിരുന്നു.
എന്നാൽ വാർണറെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും "നേതൃവിലക്ക്' നീക്കില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കുകയും ചെയ്തു.