ന്യൂഡൽഹി: വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയും രാജ്യസഭയും ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ നിർത്തിവച്ചു.
രാവിലെ സഭ സമ്മേളിച്ചയുടൻ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾ പ്ലക്കാർഡുകളുമേന്തി സഭയുടെ നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുമായുള്ള പ്രതിഷേധം അനുവദനീയമല്ലെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ നേരിട്ടെത്തി ചോദ്യങ്ങൾക്കു മറുപടി നൽകണമെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ ആവശ്യം.
രാവിലെ സഭ സമ്മേളിച്ചയുടൻ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾ പ്ലക്കാർഡുകളുമേന്തി സഭയുടെ നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുമായുള്ള പ്രതിഷേധം അനുവദനീയമല്ലെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ നേരിട്ടെത്തി ചോദ്യങ്ങൾക്കു മറുപടി നൽകണമെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ ആവശ്യം.