തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. റോഡിലെ കുഴികൾ പെരുകിയതിനെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എൽദോസ് കുന്നപ്പള്ളിയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
കേരളത്തിലെ ദേശീയ-സംസ്ഥാന പാതകളിലെല്ലാം സഞ്ചരിക്കാൻ കഴിയാത്തവിധം മുതലക്കുഴികളാണെന്നും മഴക്കാലത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടെന്നും വിഷയം അവതരിപ്പിച്ച എൽദോസ് കുന്നപ്പള്ളി പറഞ്ഞു.
റോഡുകളിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റോഡിലെ കുഴിയടയ്ക്കാന്‍ ആത്മാര്‍ഥമായ ശ്രമമുണ്ടായെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അംഗത്തിന്റെ മണ്ഡലമായ പെരുമ്പാവൂരിൽ മാത്രം 16 കോടി രൂപയാണ് അനുവദിച്ചത്. റോഡ് നവീകരണത്തിന് റിക്കാർഡ് തുകയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
അനുവദിച്ച പണത്തിന്റെ കണക്ക് സംസ്ഥാനത്തെ റോഡിലെ കുഴികൾക്കുള്ള മറുപടിയല്ലെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. തൃശൂര്‍ തളിക്കുളത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് ഇന്ന് പുലര്‍ച്ചെ മരിച്ച സംഭവവും സതീശന് സഭയുടെ ശ്രദ്ധയിൽപെടുത്തി.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.
കേരളത്തിലെ ദേശീയ-സംസ്ഥാന പാതകളിലെല്ലാം സഞ്ചരിക്കാൻ കഴിയാത്തവിധം മുതലക്കുഴികളാണെന്നും മഴക്കാലത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടെന്നും വിഷയം അവതരിപ്പിച്ച എൽദോസ് കുന്നപ്പള്ളി പറഞ്ഞു.
റോഡുകളിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റോഡിലെ കുഴിയടയ്ക്കാന്‍ ആത്മാര്‍ഥമായ ശ്രമമുണ്ടായെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അംഗത്തിന്റെ മണ്ഡലമായ പെരുമ്പാവൂരിൽ മാത്രം 16 കോടി രൂപയാണ് അനുവദിച്ചത്. റോഡ് നവീകരണത്തിന് റിക്കാർഡ് തുകയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
അനുവദിച്ച പണത്തിന്റെ കണക്ക് സംസ്ഥാനത്തെ റോഡിലെ കുഴികൾക്കുള്ള മറുപടിയല്ലെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. തൃശൂര്‍ തളിക്കുളത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് ഇന്ന് പുലര്‍ച്ചെ മരിച്ച സംഭവവും സതീശന് സഭയുടെ ശ്രദ്ധയിൽപെടുത്തി.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.