ഗോഹട്ടി: അരുണാചൽപ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപത്തുനിന്ന് 19 തൊഴിലാളികളെ കാണാതായി. രണ്ടാഴ്ച മുമ്പ് കുറുംഗ് കുമേ ജില്ലയിലെ അതിർത്തി റോഡിൽ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവരെയാണ് കാണാതായതെന്നാണ് റിപ്പോർട്ട്.
ഇവരിൽ ഒരാളുടെ മൃതദേഹം കുമേ നദിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആസാമിൽനിന്നുള്ള തൊഴിലാളികളെയാണ് കാണാതായത്. ഇവർ വനത്തിലുള്ളിൽ കുടുങ്ങി എന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയിൽ വീണതായി പോലീസ് സംശയിക്കുന്നു. സംഭവ സ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇവരിൽ ഒരാളുടെ മൃതദേഹം കുമേ നദിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആസാമിൽനിന്നുള്ള തൊഴിലാളികളെയാണ് കാണാതായത്. ഇവർ വനത്തിലുള്ളിൽ കുടുങ്ങി എന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയിൽ വീണതായി പോലീസ് സംശയിക്കുന്നു. സംഭവ സ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.