ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസ് ഓപ്പണർ ലെൻഡിൽ സിമ്മൺസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2006 ഡിസംബറിൽ വിന്‍ഡീസിനായി അരങ്ങേറിയ സിമ്മൺസ് 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ എട്ട് ടെസ്റ്റുകളിലും 68 ഏകദിനങ്ങളും 68 ട്വന്‍റി-20 മത്സരങ്ങളിലും കളിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് 37കാരനായ സിമ്മൺസ് വ്യക്തമാക്കി.
പരിമിത ഓവർ ക്രിക്കറ്റിലാണ് സിമ്മൺസ് കൂടുതലും തിളങ്ങിയത്. വിന്‍ഡീസിന്‍റെ 2012, 2016 ട്വന്‍റി-20 ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായി. ഏകദിനത്തിൽ 1958 റൺസും ട്വന്‍റി-20യിൽ 1527 റൺസും നേടി. ടെസ്റ്റിൽ 278 റൺസ് മാത്രമാണ് സമ്പാദ്യം. ട്വന്‍റി-20യിൽ ആറു വിക്കറ്റും ടെസ്റ്റിലും ഏകദിനത്തിലും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്.
സിമ്മൺസിന്‍റെ സഹതാരമായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് രാംദിനും കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു.
പരിമിത ഓവർ ക്രിക്കറ്റിലാണ് സിമ്മൺസ് കൂടുതലും തിളങ്ങിയത്. വിന്‍ഡീസിന്‍റെ 2012, 2016 ട്വന്‍റി-20 ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായി. ഏകദിനത്തിൽ 1958 റൺസും ട്വന്‍റി-20യിൽ 1527 റൺസും നേടി. ടെസ്റ്റിൽ 278 റൺസ് മാത്രമാണ് സമ്പാദ്യം. ട്വന്‍റി-20യിൽ ആറു വിക്കറ്റും ടെസ്റ്റിലും ഏകദിനത്തിലും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്.
സിമ്മൺസിന്‍റെ സഹതാരമായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് രാംദിനും കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു.